വേർപെടുത്തിയ കാഴ്ചകൾ

Thursday, December 29, 2011

New year (പുതുവര്‍ഷം)


ആശംസാ ബഹളങ്ങള്‍ക്കിടയില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാം എന്ന് കരുതിയപ്പോള്‍ വരച്ചുവന്നതിങ്ങനെ.. മകളുടെ ഫോട്ടോഷോപ്പ് വിരുതില്‍ നന്നായെന്ന് തോന്നിയപ്പോള്‍ ബൂലോകത്ത് കിടക്കട്ടേ എന്ന് കരുതി..!
പുതുവര്‍ഷം ആശംസിക്കുന്നു എല്ലാ സുഹൃത്തുക്കള്‍ക്കും.

Saturday, December 10, 2011

വര # 2 (അല്പം വിവരണവും ഉണ്ട്...!)

പഴഞ്ചനൊരു പെരുന്നാള്‍ സ്മരണ....!
മധുരക്കിനാക്കള്‍ കുറുക്കി
മനസ്സിനുള്ളില്‍ കുറിയ്ക്കാം..
നിനവില്‍ നിന്നേ വിളിയ്ക്കുമപ്പേര്‍..
നിറച്ചു കരള്‍ ചൊരിയ്ക്കാം..
പെരുത്ത പൂതിയാല്‍ പ്രിയതേ
പെരുന്നാളൊന്നു പൊലിഞ്ഞൂ..
കുരുത്തക്കേടില്‍ ഒരിയ്ക്കലന്ന്
ഉറക്കെ നിന്‍ മൊഴിഞ്ഞൂ..
മറന്നതല്ലെന്‍ അരുമപ്പൂമോള്‍-
ക്കൊരുമുത്തം കടം കൊടുക്കൂ..
മറക്കില്ലൊന്നും, കടങ്ങളൊക്കെ
പറന്നെത്തും ഞാന്‍ മടക്കും..



-----------------------------------------------------------------------------------------
പിന്‍കുറിയിങ്ങനെ,
കത്തെഴുത്ത് സജീവമായിരുന്ന പ്രവാസത്തിന്റെ  പ്രതാപ കാലത്തു തന്നെയായിരുന്നു
മുകളിലെ വരികളും ഞാന്‍ കുറിച്ചു വച്ചത് ,പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇന്നിതൊക്കെ വീണ്ടും കാണുമ്പോള്‍
ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്ന അന്നത്തെ പത്തരമാറ്റിന്‍ ചുവട്ടില്‍..! എന്ന് അറിയാതെ പാടിപ്പോകുന്നു , എന്തായാലും വരക്കാനൊരുങ്ങിപ്പുറപ്പെട്ടസ്ഥിതിക്ക് വരയുമാവാം....., വരതുടരുന്നത് കൊണ്ട് വരകളും വരക്കുന്നവഴി വരുന്നത് കാണുമ്പോള്‍ സന്തോഷം..! വരയും വരികളും മാത്രമേ എന്റേതുള്ളു , വരയില്‍ നിറം കൊടുത്തത് എന്റെ  മകള്‍ ജുമാന..

Thursday, November 17, 2011

വര # 1

വരകള്‍ക്കൊന്നും ഒരു വൃത്തിപോരാതായി   ഏറെയിഷ്ടമായ വരയൊന്ന് മിനുക്കിയെടുക്കാന്‍പോലും സമയമില്ലാതായിട്ടുണ്ട്  ദിവസം ഒരു രണ്ട് മണിക്കൂറെങ്കിലും വരയ്ക്കായി മാറ്റി വെക്കാന്‍ തീരുമാനിച്ചു.

Sunday, July 31, 2011

വ്രതശുദ്ധിയില്‍...

നല്‍ചെയ്തികള്‍ക്കെന്നും *അഹദോന്‍
അളവറ്റു  നല്‍കുന്ന റമദാന്‍.
*നിയ്യത്തു ചൊല്ലുന്നിതാ ഞാന്‍
നിന്‍പെരുമ വാഴ്ത്തിത്തുടങ്ങാം.

*ഫജ്‌റ് വണങ്ങി ദുആഃ ഇരന്ന്
*ദുഹ്റിന്റെ നട്ടുച്ചയും കടന്ന്
*സുബ്‌ഹാനെ നിന്റെ *ഹിദായത്തിനായ്
വ്രതമെന്ന *ഫര്‍ദ്ലിന്റെ നിര്‍വൃതിയില്‍
*മഗ്‌രിബെന്‍ മനതാരില്‍  മലര് പെയ്തൂ..

*അല്‍ഹംദു ലില്ലാ .. അല്‍ ഹംദുലില്ലാ..
ആകരുണകൊണ്ടിന്നും നോമ്പെടുത്തൂ..
ആപെരുമയ്ക്കിന്നെന്റെ വ്രതം തരുന്നേന്‍.
*ദിഖ്‌റാണ്  *റബ്ബേ എന്റെ നിശ്വാസം
*ഖദ്‌ററ്റ നിന്നിലെ എന്റെ വിശ്വാസം
*ബദ്‌റൊത്ത നൂറാം നബിതന്‍ പ്രകാശം
അകതാരിലെന്നും നിന്റെ കടാക്ഷം
അല്‍ഹംദു ലില്ലാ.. അല്‍ഹംദുലില്ലാ..
ആകരുണക്കിന്നെന്റെ വ്രതം തരുന്നേന്‍

നല്‍ചെയ്തികള്‍ക്കെന്നും അഹദോന്‍
അളവറ്റു  നല്‍കുന്ന റമദാന്‍.
നിയ്യത്തു ചൊല്ലുന്നിതാ ഞാന്‍
നിന്‍പെരുമ വാഴ്ത്തിത്തുടങ്ങാം.
 --------------------------------------------------------------------------------------------------
അഹദോന്‍  = ഏകദൈവം / നിയ്യത്തു = പ്രതിജ്ഞ / ഫജ്ര് =പ്രഭാത നമസ്ക്കാരം / ദുഹ്ര് =മധ്യാഹ്നം സുബ്‌ഹാന്‍ = ദൈവനാമം / ഹിദായത്ത് = നേര്‍മാര്‍ഗ്ഗം /ഫറ്‌ള് = നിര്‍ബന്ധമായ അനുഷ്ടാനം  അല്‍ഹംദു ലില്ലാഹ് = അള്ളാഹുവിന് സ്തോത്രം / ദിഖ്‌റ് = ദൈവനാമ ജപം /റബ്ബ് =  ദൈവം /  ഖദ്‌ററ്റ = അളവറ്റ / ബദ്‌ര്‍ = പൂര്‍ണ്ണ ചന്ദ്രന്‍    . (ഇത്രയൊക്കെയേഎനിയ്ക്കും അറിയൂ)
----------------------------------------------------------------------------------------------------

ധൂര്‍ത്തിന്റെയും ആര്‍ത്തിയുടെയും ഇഫ്ത്താര്‍ പൂരങ്ങളിലൊതുങ്ങാതെ സഹനത്തിലൂടെ,സല്‍കര്‍മ്മങ്ങളിലൂടെ വിശ്വാസി യാര്‍ജ്ജിക്കുന്ന സന്മനസ്സും ത്യാഗമനോഭാവവും നിത്യതയുടെ ഭാഗമാക്കാന്‍ ഇതൊരു തുടക്കമാവട്ടെ എന്ന പ്രത്യാശ പങ്കു വയ്ക്കുന്നു.
നല്ലൊരു റംദാന്‍ ആശംസിയ്ക്കുന്നു.
പിന്നെ, ഓണവും പെരുന്നാളുമൊക്കെ ഇക്കുറി നാട്ടിലാ..
അതൊക്കെക്കഴിഞ്ഞേ ഇനിയിവിടെക്കാണൂ..





Wednesday, June 01, 2011

വരസ്മൃതി..

                                  മലയാളത്തിന്റെ  മാധവത്തിന്...

Saturday, May 14, 2011

ഒരു പഴങ്കഥ..

ഒരു  പഴങ്കഥ..
മാരിയമര്‍ന്ന നട്ടുച്ചനേരം...
മാനം വിരിച്ച ടാറിട്ടയോരം...
ഞാനും ചരിക്കെയെന്‍  സൈക്കിളേറി...
പാഞ്ഞു പോയ് വാഹനമൊന്ന് ശീഘ്രം..!
ഞാനൊന്നുലഞ്ഞ് പോയ് ശീത വര്‍ഷം
ചീഞ്ഞ മാനം ചിന്നഭിന്നമായെന്‍
ചീകിപ്പൊലിപ്പിച്ച ഗ്ലാമറിലായി...
ആകെ വളിച്ച് തൊലിച്ച് ഞാനും
ആളില്ലാ വീഥിയിലൂടാഞ്ഞു വീശി...
..........................................

Wednesday, April 27, 2011

ഒരുസന്തോഷവാര്‍ത്ത...

  ഇന്നീ സുദിനം എന്റെ നീണ്ടകാല പ്രവാസത്തിന് പ്രസരിപ്പ് കൂട്ടുന്നു ദൈവഹിതത്തിന് നന്ദിചൊല്ലുന്നു, ഞാനിന്ന് ഏറെ സന്തോഷവാനാണ് , ഇവിടെ സഊദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന  പരമ്പരാഗത കലാസാംസ്ക്കാരിക മേളയില്‍  സ്വദേശീ കലാകാരന്മാര്‍ക്ക് ഒപ്പം തന്റെ ഏതാനും പെയിന്റിം‌ഗുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി കിട്ടി എന്റെ  മകള്‍ക്ക് . ഒരുമാസം നീണ്ടു നില്‍ക്കുന്ന ഉത്സവം ഏപ്രില്‍ മുപ്പതിന് അവസാനിക്കുകയാണ്.. ആദ്യംതൊട്ടേ ആവേശകരമായ പ്രതികരണങ്ങളാണ്  ഇന്‍ഡ്യന്‍ കലാകാരി ആരിഫയുടെ പിതാവെന്നനിലയില്‍ പ്രദര്‍ശന വേദിയില്‍ നിന്നും ഞാന്‍ അനുഭവിച്ചത്.
   സൌദി പാരമ്പര്യ കലാസാംസ്ക്കാരിക ഉത്സവത്തിന് വയസ്സ് ഇരുപത്തിയാറ് ,അത്രതന്നെയായി ഈയുള്ളവന്റെ പരദേശത്തിനും പ്രായം  .
  പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പരദേശത്തിന് പാസ്പ്പോര്‍ട്ടൊരുക്കിയത് ഒരുവരപ്പണിക്ക് വേണ്ടി ആയിരുന്നു , പഠിച്ചും കളിച്ചുമൊക്കെ വരച്ചിരുന്നത് കൂലിക്ക് വരച്ചുതുടങ്ങിയപ്പോള്‍ വരവിലേറെ നന്നായത് വരയായിരുന്നു , അറബിക് കാലിഗ്രഫിയിലും ചിത്രകലയിലെതന്നെ  കേട്ട്മാത്രം അറിഞ്ഞിരുന്ന വിവിധസങ്കേതങ്ങളും പരീക്ഷിക്കാനും താത്പര്യമുള്ളതിനെ പരിപോഷിപ്പിക്കാനുമൊക്കെ ഒരുപാട് വളക്കൂറേകിയ  പ്രവാസത്തിന് ഈ അവസരത്തില്‍ നന്ദി പറയുന്നു. എന്റെ സന്തോഷം എല്ലാരുമായി പങ്ക് വെക്കുന്നു..

www.risamaarifa.blogspot.com   

www.risamajumana.blogspot.com

സ്നേഹപൂര്‍വ്വം ഇസ്‌ഹാഖ്.



                           ഉത്സവഗ്രാമത്തിലേ  അല്‍ഖസീം പ്രവിശ്യാ സാന്നിദ്ധ്യം.

അറബി പത്രം അല്‍‌യൌമില്‍  ആരിഫയുടെ കലാ വൈഭവത്തേകുറിച്ചു വന്ന വാര്‍ത്ത
            മലയാള പത്രം തേജസ്സ്  ആരിഫാ ജുമാന സഹോദരിമാരേ കുറിച്ച് പറഞ്ഞത്
      ഗള്‍ഫ് മാധ്യമവും വാര്‍ത്ത കൊടുത്തു  സഹോദരിമാരുടെ കലാനൈപുണ്യത്തെ പറ്റി..

                         പൌരാണികത പുനരാവിഷ്കരിച്ച പ്രദര്‍ശനാങ്കണത്തില്‍ നിന്നും
                                           പണത്തൂക്കത്തിലെ പ്രൌഢി പഴമയിലും..! (1)
 

                                        പ്രൌഢമായ പഴമ ഖസീമിന്റെ  വില്ലേജില്‍ നിന്നും
                                       കരവിരുതും പൌരാണികതയും പുതുമൊഞ്ചില്‍
                               സന്ധ്യയോടൊപ്പം തിരക്കേറുന്ന ജനാദ്രിയാ നിരത്തുകള്‍.
ഈവര്‍ഷം അതിഥിരാജ്യം ജപ്പാനായിരുന്നു.(ജപ്പാന്‍ ഒരുക്കിയ പ്രദര്‍ശനവേദി -ഒരു പുറം കാഴ്‌ച)

Sunday, April 17, 2011

മീറ്റ് ചിത്രങ്ങള്‍...

സൌഹൃദത്തിന്റെ ഇത്തിരിക്കൂട്ടം..
സൌഹാര്‍ദ്ദത്തിന്റെ വിഷുപ്പൂത്തിരികളുമായി  മറ്റൊരു വെള്ളിയാഴ്‌ച വിഷു..!
സമൃദ്ധിയുടെ പ്രകൃതി വര്‍ഷം കണികണ്ടാണുണര്‍ന്നത്..
വരും വഴികളിലും മഴപെയ്തിരുന്നു..!


ഇരിക്കുന്നവര്‍: ഇടത്തു നിന്ന്/സബീന എം സാലി  (മണല്‍ ഗ്രാമം) -  റഫീഖ് പന്നിയങ്കര  -  അബ്ദുല്‍ ഹക്കീം കമ്പര്‍  (മെര്‍മാന്‍) -  എസ്.എന്‍ . ചാലക്കോടന്‍ (പാവപ്പെട്ടവന്‍) -  സുനില്‍ കുമാര്‍ (വായനശാല)  -  സലാം പൊറ്റേങ്ങല്‍ (കല്പകഞ്ചേരി ക്രോണിക്കിള്‍സ്)  -  
നില്‍ക്കുന്നവര്‍: ഇടത്തുനിന്ന് / മുഹമ്മദ്സാലി  - നൌഷാദ് കിളിമാനൂര്‍ (ഇതള്‍) - ആസാദ് ( ആര്‍ദ്രമാനസം) കബീര്‍ കണിയാപുരം (ഗള്‍ഫ് കുട്ടപ്പന്‍) -  ഇസ്‌ഹാഖ് (ഇസ്‌ഹാഖ്) -  അബ്ബാസ് നസീര്‍(അബ്ബാസ് നസീര്‍) - നജീം കൊച്ചുകലുങ്ക്( സ്ലേറ്റ്) -  അബ്ദുല്‍ ഗഫൂര്‍    -   അബ്ദുള്‍മുനീര്‍ (സ്കെച്ച് 2 സ്കെച്ച്)  - നൌഷാദ് കുനിയില്‍ (നൌഷാദ് കുനിയില്‍)  -  ഹസന്‍ റസാഖ് (ഭീമാപള്ളി)  -  പട്ടേപാടം റാംജി (കഥകള്‍)  ഫൈസല്‍ കൊണ്ടോട്ടി(സഫ മര്‍വ)

 
അറിയിച്ചതിലേറെ കാല്‍മണിക്കൂര്‍ വൈകിയാണ് പാവപ്പെട്ടവനെ തേടി എത്തിയത്..
  ഈബ്ലോഗ്ഗേഴ്‌സ് മീറ്റ് നടക്കുന്ന സ്ഥലം..?
ഞങ്ങളും അങ്ങോട്ടാ.. 
ഞാന്‍ ഭീമാ പള്ളി..ഹലോ... ഞാന്‍ ഹസ്സന്‍...
ഒരു കൊച്ചു കുശലം, പിന്നെ ഒരുമിച്ചായി , രണ്ട് ഫോളോവേഴ്‌സും ഭീമാപള്ളിയും..
എന്റെ പള്ളീ....
പടികള്‍കേറി സംഗമ വേദിയിലേക്ക്
തിടുക്കത്തിലതാ   പടിയിറങ്ങുന്ന രണ്ട് പേര്‍...
പ്രൊഫൈലിലേ പാവപ്പെട്ട വരകള്‍ മനസ്സില്‍ കോറിയിട്ട രൂപത്തിന്റെ ഈസ്റ്റ്മാന്‍ കളര്‍ചലചിത്രം!
ഹൃസ്വമായ ഉപചാരങ്ങളും കടന്ന് കസേരക്കൂട്ടങ്ങള്‍ക്കിടയില്‍ മൂന്ന് പേര്‍
പോസ്റ്റിനൊപ്പം പറന്നെത്തുന്ന കമന്റുകാരന്‍ പട്ടേപാടം റാംജി സ്പീക്കിങ്  പ്രൊഫൈല്‍ മനപ്പാടമാക്കിയ കുപ്പായത്തിലല്ലാതെ..! ഗള്‍ഫ് കുട്ടപ്പന്‍ - കബീര്‍, റാംജി വരയിലേതുപോലെ സ്കെച്ചില്‍ നിന്നും സ്കെച്ചിലേക്ക്  - നേര്‍ത്തൊരു മുനീര്‍,

     തുടക്കത്തില്‍ നാലഞ്ച് പേര്‍  മുഖാമുഖം ,
പരസ്പരം കാണാതെ അറിഞ്ഞിരുന്നവര്‍ ,അകലങ്ങളില്‍ അടുത്തവര്‍ ബ്ലോകുലകത്തിന്റെ കാണാമറയത്ത്നിന്നും ഭൂലോകത്തിന്റെ  യാഥാര്‍ത്ഥ്യങ്ങളില്‍ സൌഹൃദം വിതറിയ വിശേഷ വിഷു..!
ഔപചാരികതകളില്ലാതെ  സൌഹാര്‍ദ്ദത്തിന്റെ കസേരവട്ടം വലുതായിക്കൊണ്ടിരുന്നു.




   അബ്ബാസ് നാസര്‍,  കഥകളുടെ  പട്ടേപാടത്തുകാരന്‍ റാംജി, വായനശാലയിലൂടെ  ബ്ലോഗ്ഗറിവുകള്‍ പകരുന്ന സുനില്‍കുമാര്‍, ഗള്‍ഫ് കുട്ടപ്പന്‍ കബീര്‍ കണിയാപുരം,പാവപ്പെട്ടവന്‍,കല്പകഞ്ചേരി ക്രോണിക്കിള്‍സ് സലാം പൊറ്റേങ്ങല്‍, ഇതള്‍ നൌഷാദ് കിളിമാനൂര്‍,നൌഷാദ് കുനിയില്‍, ഏകവനിതാ സാന്നിദ്ധ്യമായി മാറിയ അറിയപ്പെടുന്ന  എഴുത്തുകാരി സബീന എം സാലി, സബീനയുടെ സാലിയും, അബ്ദുള്‍ഹക്കീം കംബര്‍,സ്കെച്ചിന്റെ അബ്ദുല്‍ മുനീര്‍,   സ്ലേറ്റിന്റെ നജീം കൊച്ചു കലുങ്ക്,  സഫാ മര്‍വ്വയുടെ ഫൈസല്‍ കൊണ്ടോട്ടി ,ആര്‍ദ്രമാനസത്തിന്റെ ആസാദ് , ഭീമാപള്ളിയുടെ ഹസ്സന്‍ റസാഖ്, ഇസ്‌ഹാക്.
     വെള്ളിയാഴ്‌ചയുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ പുറംകേള്‍വികള്‍ ആത്മീയമായ പതിവ് വെള്ളിയാഴ്ച ക്കൂടലിന്  പിരിഞ്ഞു,


  പള്ളികഴിഞ്ഞെത്തിയതും സദ്യവട്ടമായി,  വട്ടം വെടിഞ്ഞവര്‍  മേശകള്‍ക്കിരുപുറം  സൌഹാര്‍ദ്ദം വിളമ്പുകയായിരുന്നു..! തൂശനിലയില്‍ വിഭവ ഭാഹുല്യങ്ങളില്ലാത്ത വിഷു വിരുന്നിന്  സ്വാദേറെയായിരുന്നു.  പായസ്സം കഴിച്ചിട്ടും  കുട്ടയില്‍കണ്ട പപ്പടത്തേ കുറിച്ചാരും ഒന്നും പറഞ്ഞില്ല.
പപ്പടമില്ലെങ്കിലെന്താ പാവപ്പെട്ടവനില്ലേ എന്നാ‍രോപറഞ്ഞതും സദസ്സില്‍ ചിരിപടര്‍ത്തി.
  മുന്‍ നിശ്ചയങ്ങളും രൂപരേഖകളും  ഊഷ്മളമായ ചങ്ങാത്തത്തിന് വഴി മാറി, വൈകാതെ വിപുലമായ ചിട്ടവട്ടങ്ങളോടെ കൂടാമെന്ന്  പ്രത്യാശകളും കൈമാറി വിടചൊല്ലിയപ്പോള്‍  കമന്റ്കോളങ്ങളിലെ ചുരുക്കെഴുത്തുകളിലേക്കും, പ്രോഫൈല്‍ചിത്രങ്ങളിലെ ചതുരങ്ങളിലേക്കും ചുരുങ്ങാതിരിക്കാം നമുക്കെന്ന് ആശംസിക്കുന്നു.









 ഇനിയെന്ന്...!!!???...

Friday, April 08, 2011

പാഠം ഒന്ന് :ബത്ത.....

      നിലം‌ബൂരങ്ങാടിയും കോഴിക്കോട് അങ്ങാടിയും കഴിഞ്ഞ് മൂന്നാമത് ഞാന്‍ കണ്ട അങ്ങാടിയാകാന്‍ ശരിക്കും യോഗ്യത ഈ ബത്ത അങ്ങാടിക്ക് തന്നെയാകുമായിരുന്നു ഐവിശശിയുടെ അങ്ങാടി അതിനിടക്ക് കണ്ടില്ലായിരുന്നെങ്കില്‍, ഇനിപറഞ്ഞിട്ട് കാര്യമില്ല കണ്ട്പോയില്ലേ, ബത്തയിലേക്ക്  വണ്ടികാത്ത് നിന്നപ്പോള്‍  മനസ്സില്‍ കുറിച്ചിട്ട  ഈ വരികളാവട്ടേ  ഈ ഓര്‍മ്മക്കുറിപ്പിന്റെ ആദ്യവരികള്‍.

          കൂറ്റന്‍ ഗോപുരങ്ങളിലും പള്ളിമിനാരങ്ങള്‍ക്കും മീതേ ഞാത്തി വിതാനിച്ചൊരു മേലാപ്പു പോലെയാണു ആകാശം, രാക്കൂടാന്‍ ചോന്ന പകലിന്റെ സ്വര്‍ണ്ണവര്‍ണ്ണത്തില്‍ അതിര്‍വരകള്‍ തീര്‍ക്കുന്ന മഴമേഘപ്പറ്റങ്ങള്‍, നേരം മങ്ങുന്നതിനൊപ്പം മിഴിതുറക്കുന്ന വഴിവിളക്കുകള്‍ ഓട്ടഗോപുരത്തിന്റെ ചില്ലുപെരുമ  രാജകീയമായിത്തന്നെ തിളങ്ങുന്നുണ്ട് മഗ്‌രിബിന്റെ പൊന്നൊളിയില്‍ ,  ഫൈസലിയാ സമുച്ചയത്തിന്റെ നെറുകയിലെമുനയും ത്രികോണചില്ലുകള്‍ കൂട്ടി തീര്‍ത്ത കണ്ണാടിപ്പന്തും താഴ്ന്നലയുന്നൊരു മഞ്ഞ് പാളിയില്‍ മങ്ങിത്തെളിഞ്ഞു , സായാഹ്നത്തിന്റെ സാന്ദ്രതയേറിയ നിരത്ത് കാഴ്ച, ബത്തയോടടുക്കും തോറും ബത്തക്കാഴ്ചകളോട് പൊരുത്തപ്പെടാന്‍ മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു.


   ബഹളങ്ങളുടെ,ബാഹുല്യങ്ങളുടെ,ബദ്ധപ്പാടുകളുടെ,ബാന്ധവങ്ങളുടെ ബത്ത,
മൌനവുംവാചാലതയും ഇടകലര്‍ന്നബത്ത, ഞാനീ ഇഴയുന്നത് ഇടതൂര്‍ന്നൊരു വെള്ളിയാഴ്ച ബത്തയിലൂടെ. പതിഞ്ഞസ്തായിയില്‍ മാത്രം കുഴല് വിളികള്‍ കാതിലോതിയിരുന്ന പൂര്‍വ്വബത്ത, അത് ഹുണ്ടികളുടെ കാലം ,  അലച്ചിലുകള്‍ക്കിടയില്‍ തോണ്ടിഉണര്‍ത്തുന്ന അതിന്റെ ഇടുങ്ങിയ വേര്‍തിരിവുകള്‍.അതിവേദനയില്‍നിന്നും വേതനം വിഭജിക്കുന്ന വാചാലതകളുടെ വ്യാകുലപ്പൂക്കള്‍ നട്ട്നനക്കുന്ന പൂപ്പാലകരുടെ അകബത്ത,  വൈവിദ്ധ്യങ്ങളേറെയാണു ഉള്‍ബത്തകള്‍ക്ക്, മുക്കുകളും മൂലകളോരോന്നും വിലാസങ്ങളാണിവിടെ, തൂണുകളും തോരണങ്ങള്‍ പോലും വഴികാട്ടികളാകുന്ന  ബത്ത.
     താമ്പൂലച്ചാറ് മൂത്രത്തിലലിയുന്നേടം വണ്ടിപ്പാച്ചിലില്‍ പുളയുന്ന പാലച്ചോട് !.. ഈ സാന്നിദ്ധ്യം മണത്തുമറിയാം, മലയാളത്തിന്റെ മണം, പാലവും ചുമന്ന് രാവേറുവോളം എത്രകുടുംബങ്ങളുടെ നെടും തൂണുകളാണു ഇവിടെ. പാത്തും പതുങ്ങിയും പാത്താനെത്തുന്നവരുടെ ഭവ്യത, ഒന്നിനു മാത്രം പോന്നവര്‍ രണ്ടുംതീര്‍ത്ത് മടങ്ങിയിരുന്ന പാലച്ചോടിന്ന് കമ്പികെട്ടിക്കാക്കുന്നു പഴയ പരദേശത്തിന്റെ മൂത്രസാക്ഷി മണ്ഡപം കണക്ക് ,   ഇളം വെളിച്ചത്തിന്റെ  ആനുകൂല്യത്തില്‍ അന്തിക്കച്ചോടത്തിന്റെ വിപണന മന്ത്രണങ്ങളില്‍ മലയാളം ഏറെയുള്ള ബത്തക്കവാടമാണിനി.

     ഒരുവ്യാഴവട്ടത്തിനും മുമ്പായിരിക്കാം പിരാന്തന്‍ പാലത്തിന്റെ പരക്കം പാച്ചിലില്‍ ദിക്ക്തെറ്റാതെ മദ്ധ്യാഹ്ന വിശ്രമത്തിന് വരലബ്ദിപോലെ കനിഞ്ഞ് കിട്ടിയിരുന്ന  അല്പമണിക്കൂറുകളെ ദാക്ഷിണ്യമേതുമില്ലാതെ ഹനിച്ച് ഇടക്കൊക്കെ ബത്തയിലെത്തണമായിരുന്നു എനിക്ക് ..  പ്രിയപ്പെട്ട ഉമ്മാക്ക്  എന്റെകുരള്‍ കേള്‍ക്കാന്‍, നോവിന്‍ നെരിപ്പോടിലെ ചെങ്കനലുകളെ  ഊതിത്തെളിയിക്കാന്‍..., കടലാസ്സ് റിയാല്‍ മാറ്റിയാല്‍ കിട്ടുന്ന നാണയത്തുട്ടുകള്‍ അടുക്കിയും എണ്ണിയുമുള്ള നീണ്ട കാത്തുനില്‍പ്പുകള്‍ക്ക് അറുതിയായ് പലപ്പോഴും കുറ്റിനിറയലെന്ന പ്രതിഭാസം  പഴയകഥ! . ദീരയില്‍ വന്ന് ഇക്കാമകാട്ടി  ആ ഫോണ്‍കൂടിനൊന്നിന് മുമ്പില്‍ വരിനിന്ന്  അത് വരെ സംഭരിച്ച സകലനിയന്ത്രണങ്ങളും ചങ്ങല പൊട്ടിച്ച് സ്ഥലകാലങ്ങള്‍ മറന്ന് ഉമ്മാ.. എന്ന് ഞാന്‍ ഉള്ളാക്കിട്ടതിനും എന്റെ ഉമ്മ മരിച്ചനാളില്‍ ഈ അങ്ങാടി സാക്ഷി  പിന്നീടിന്നോളം ഞാന്‍ കരഞ്ഞിട്ടില്ല!!

   കുഴല്‍ കാത്തും കുഴലാല്‍ കടാക്ഷിച്ചും കഴിഞ്ഞവരുടെ ബീഡിച്ചൂരില്‍ ചാര്‍സോ ബീസ് ചാലിച്ചാല്‍ കിട്ടുന്ന കോളാം‌ബിഗന്ധം ചേക്കയിരിക്കുന്ന കുടുസ്സ്മുറികളേറെയുള്ള ബത്തയുടെ അകക്കരുത്ത്, പുതിയമുദ്രകള്‍ പതിച്ച ഇക്കാമകള്‍ കാക്കാന്‍, ഖഫീലിന്റെ പ്രീതിക്ക് വേണ്ടി നിര്‍ലോഭമായ സമയക്രമങ്ങളില്‍ പ്പണിപ്പെടുന്നവരുടെ ബത്ത.

                ചത്രപതിവിട്ട് കൊച്ചിയും കടന്ന് കരിപ്പൂരോളം പാറിത്തുടങ്ങി മലയാളി, കാപ്പി നിറമുള്ള ചുരുട്ടിക്കൂട്ടിയ ഓലകളില്‍ പാട്ടും പ്രസംഗങ്ങളും പേറുന്ന രണ്ടോട്ടയുടെ കാസറ്റ്കാലവും മാറി ,പകരം ഘനം കുറഞ്ഞ് ഞഞ്ഞാ പിഞ്ഞാ കറങ്ങ്ണ കോമ്പാക്റ്റ് അപ്പങ്ങള് കയ്യാളാന്‍ തുടങ്ങി പാട്ടിന്റെ ചന്തകള്‍!,  വിപണിയുടെ ബത്ത വികസിച്ചു കൊണ്ടേയിരുന്നു,ബഡായികളുടെ ബത്ത,ബഡാ ഭായിമാരുടേയും,കാത്തിരിപ്പിന്റെ മുഷിപ്പന്‍ മുഖങ്ങള്‍, കണ്ടെത്തലിന്റെ മുഗ്ദദൃശ്യങ്ങള്‍, വേര്‍പിരിയലിന്റെ ആര്‍ദ്രഭാവങ്ങള്‍, കൌതുകത്തിന്റെ കാപട്യത്തിന്റെ കുതൂഹുലമയമായ ബത്ത!.

    ബത്ത,ബെത്ത,ബൊത്ത,ബറ്റ,ബത്ഹ,പാരാവാരംപോലെയീ പാരിടഛേദം!. ബത,സന്തോഷ വിസ്മയാദികളേ ദ്യോതിപ്പിക്കുന്ന ശബ്ദം എന്ന് മലയാള നിഘണ്ഡുവില്‍ കണ്ടു,ബത്തയെന്നാല്‍ അധിക വേതനമെന്നും അറബിയില്‍ മണല്‍ കൂമ്പാരമെന്നും വിവക്ഷയുണ്ട്!..
ഇതെല്ലാം അന്വര്‍ത്ഥമാക്കുമീ മഹാനഗരം!...?
  ബന്ധുരമായബത്ത,പ്രഭാപ്രളയത്തിലാറാടുന്ന പ്രവാസരാവുകളില്‍ ശ്യാമസാന്ദ്രമായ ഇടവഴികളുടെ ഇരുണ്ട ബത്ത!. ഇത് യമനിസൂക്ക്, കേരളാ ചന്ത , ഫിലിപ്പിനോ മാര്‍ക്കെറ്റ്, ബംഗ്ലാഗല്ലി അറബിയ്ക്ക് മാര്‍ക്കറ്റില്ലാത്ത ഏകഅങ്ങാടിയും ബത്ത തന്നെയാവും..!?

    പ്രവാസക്കളരിയുടെ വെട്ടിനും തടവിനും മെയ്യും മനസ്സും പാകപ്പെടുത്തുന്നവന്റെ പ്രസരിക്കുന്ന പരവേശത്തിന്റെ കരിന്തിരി  വെളിച്ചത്തില്‍  മിന്നിയും തെളിഞ്ഞും ബത്ത ..!
അണയുന്നതിനു മുമ്പ് പലവട്ടം ആളിനോക്കണം പെടാപാടിന്റെ പ്രവാസത്തിന്
ഈ കത്തിക്കാളലിനും കരുത്തും ബര്‍ക്കത്തും ബത്തയല്ലാതെ മറ്റെന്ത്..!?
ബത്തവളരുകയാണു വളര്‍ച്ചകള്‍ക്കൊപ്പം തിരക്കിലൂടെ, വൈവിദ്ധ്യങ്ങളിലൂടെ വിസ്മയങ്ങളും വിതറി !  ബത്തേമാതരം.... 

 ( സഊദി അറേബ്യയുടെ തലസ്ഥന നഗരമായ റിയാദിലാണ്  ബത്ത അങ്ങാടി..  പ്രവാസം തുടങ്ങാനും ഒടുങ്ങാനും എന്നപോല വല്ലപ്പോഴും ഒന്ന്  ഒത്ത്കൂടാനും  ബത്താം ദേഹികള്‍ കൂട്ടമായെത്തുന്ന ഉത്സവ ബത്ത..! പണ്ടൊക്കെ ഒരുവെള്ളിയാഴ്‌ച ബത്ത പ്രവാസിക്ക്  ശം‌മ്പളത്തിനൊപ്പമുള്ളൊരു ക്ഷേമബത്ത തന്നെയായിരുന്നു..! )


Wednesday, March 16, 2011

ചിട്ടി ആയീഹെ...

 ചിട്ടി ആയീഹെ...
പത്തര രാവിനിന്നും‌-
എത്തിഞാന്‍ ചിത്തമാകെ!!!
കത്തു വന്നപ്പോള്‍ തന്ന-
മുത്തമായിരുന്നേറെ!!!
------------------------------

കുറച്ച് കൂടി പറയട്ടേ.....
കത്തുകളും മറുകത്തുകളുമായി കൊടുമ്പിരി കൊണ്ടൊരു പാവാടപ്രായമുണ്ടായിരുന്നു പ്രവാസത്തിന്..
അന്നത്തെ ബിഗ് ബി ആയിരുന്നു കത്ത് പെട്ടികള്‍, പാത്തും പതുങ്ങിയും കഫീലും കടന്ന് കത്ത് കരസ്ഥമാക്കിയവന്റെ പരദേശപൊറുതികള്‍,പുതുക്കാത്ത ഇക്കാമയ്ക്ക് വേണ്ടിയുള്ള പൊരുതലായിരുന്നു , ജോലിത്തിരക്കിനിടയില്‍ വായിച്ച് തീര്‍ക്കുന്ന കത്തിന് ആദ്യമായി തോന്നുന്നത്
കുറഞ്ഞവരിയില്‍  ആകടലാസ്സിന്റെ ഒഴിവില്‍ എവിടെയെങ്കിലുംകുറിച്ചിടുമായിരുന്നു അന്നൊക്കെ
അങ്ങിനെ എഴുതി വെച്ചൊരു നാലുവരി ..!!
തികച്ചും ഗ്രഹാതുരതയോടെയിതാ...സ്നേഹപൂര്‍വ്വം.

Friday, March 11, 2011

ആലിപ്പഴവര്‍ഷം...

ഇന്ന് (2011മാര്‍ച്ച് മാസത്തിലേ പതിനൊന്നാം തിയ്യതി ) മയങ്ങേണ്ട സന്ധ്യ  മങ്ങാന്‍ തുടങ്ങി  ആകാശം മേഘാവൃതമായി,അന്തരീക്ഷം പൊടിമൂടി, പെട്ടന്നായിരുന്നു
ചാത്തനേറ് പോലെ എന്തോ വന്ന് വീഴുന്നത് കേട്ടത് ,പിന്നീട് സകലചാത്തന്‍സും
കരാറടിസ്ഥാനത്തിലെറിയും പോലെയായി നിമിഷങ്ങള്‍ക്കകം..!! ഞമ്മളൊരു ധൈര്യ
സംഭരണി ആയത് കൊണ്ട് പ്രത്യേകിച്ചൊന്നും സംഭരിക്കേണ്ടിവന്നില്ല....പുറത്തേക്കിറങ്ങി..
ആലിപ്പഴ(പ്പട)മെടുക്കാന്‍ പീലിക്കേമറ നിവര്‍ത്തി.....
 ---------------------------------------------------------------------

ഒരു പത്ത് മിനിറ്റ് തകര്‍ത്ത് പതിച്ച ഹിമക്കട്ടകള്‍ മഴയുടെ ഇത് വരേകാണാത്ത ഈമുഖവും കാണിച്ചു തന്നു...ഒരു രണ്ട്  കവലയ്ക്കപ്പുറത്തെ സുഹൃത്തിനെ വിളിച്ച് ചോദിച്ചപ്പോള്‍ അവിടെ
പൊടിക്കാറ്റുണ്ട് എന്നതിലധികം മറ്റൊന്നുമില്ല  എന്നറിഞ്ഞു.സത്യത്തില്‍ കാഴ്ചയില്‍ മതിമറന്നു നിന്നഞാന്‍ അവന്‍ പറഞ്ഞപ്പോഴാണ് പീലിക്കേമറനിവര്‍ത്തിയത്.... നേരംഇരുട്ടിത്തുടങ്ങിയിരുന്നു..
തമ്മില്‍ ഭേദപ്പെട്ട നാലഞ്ച് പോട്ടങ്ങള്‍ പങ്ക് വയ്ക്കുന്നു...

Wednesday, March 02, 2011

വരപറഞ്ഞത്..




 വിശപ്പിന്റെ വിളി
പട്ടണ ബഹളമടങ്ങി..!
പട്ടികളോടയില്‍ അലറി..
പട്ടിണി പട്ട് വിരിച്ചൊരു കുടിലില്‍.!
പാട്ടവെളിച്ചം തേങ്ങി..!
തൊട്ടിലിലാടും പൈതലെ മുത്തി-
പെറ്റവര്‍ തെരുവിലിറങ്ങി..
പട്ടണം പത്തി വിടര്‍ത്തി..!
പട്ടികള്‍ തെരുവിലൊരുങ്ങി.!

Thursday, February 24, 2011

വേഗത്തിലൊരു വര...


സഹപ്രവര്‍ത്തകന്‍  ഈജിപ് ഷ്യന്റെ മുറിയില്‍ ചെന്നപ്പോള്‍ കണ്ട ഈകാഴ്ച  തരക്കേടില്ലാ എന്ന്തോന്നി അവന്‍ ചായ ഇടാന്‍പോയതക്കത്തില്‍ വേഗത്തിലൊന്ന് വരച്ച് വച്ചു..
ജോലിക്കിടയിലേ ഒഴിവ് നേരത്ത് അല്പം കൂടി നന്നാക്കി വരച്ചു.. ആദ്യം മിസ്രിക്ക് തന്നെ കാണിച്ചു കൊടുത്തു.. തന്റെ കോട്ടും ,കൊമ്പാസുമൊക്കെ ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ  ആഹ്ലാദം  അവന്റെ മുഖത്ത്, എനിക്കും സന്തോഷം. പോസ്റ്റാം !!.. കിടക്കട്ടെ ശേഖരത്തില്‍...
..................................................................................................................
ന്യു പോസ്റ്റ്,എഡിറ്റ് പോസ്റ്റ്,പബ്ലിഷ് പോസ്റ്റ്വരെ എത്തി കാര്യങ്ങള്‍..

Monday, February 21, 2011

പ്രവാസത്തിനും മുമ്പ്

കുമാരസംഭവം
കാറ്റിനെ കൂസാതെ പാറുമൊരു കൊറ്റിയേ-
തെറ്റാലി കൊണ്ടു ഞാന്‍ എയ്തു വീഴ്ത്തി
തെറ്റുകില്ലാ എനിക്കുന്നമെന്നന്നും ഞാന്‍,
ഊറ്റമില്‍ മനസ്സില്‍ കുടിയിരുത്തി....!




Thursday, February 17, 2011

കൂട്ടായ്മ



“കൂട്ടായ് മ”
കൂട്ടരേ.., കൂട്ടുകാരേ...
ഇതൊരു കൂട്ടായ് മയുടെ കഥ..
കൂട്ടം കൂടി നടക്കുന്നതിനിടക്കാണ്
ആദ്യമായി “കൂട്ടായ് മ”ഫീല്‍ ചെയ്തത്..!
കൂലങ്കുശമായ ആലോചനകള്‍ക്കൊടുവില്‍
തട്ടിക്കൂട്ടിയതാണ് വേറൊരു കൂട്ടായ് മ.....
കുന്നായ് മ, ചേരായ് മ, പോരായ് മ -
വരായ് മ,തന്‍പോരിമ...
ഇതൊക്കെ,
യഥേഷ്ടമങ്ങട്ട് ചേരും പടി ചേര്‍ക്കുക...
കൂട്ടായ് മ  അടുത്തതും തയ്യാര്‍...

-----------------------------------------
ഒട്ടകങ്ങള്‍ നിര നിര നിരയായ്....
കാരക്കമരങ്ങള്‍ വരി വരി വരിയായ്.....
കൂട്ടായ്മകള്‍ കൂട്ടാ..യ്മകളായ് ......
......................................................

Thursday, February 10, 2011

വരപ്പണിക്കാരന്റെ വരകളില്‍നിന്ന്..


എണ്ണച്ചായത്തിലൊരു  പോര്‍ട്രൈറ്റ് വര്‍ക്ക്...


വര വിളംമ്പാനാ ബ്ലോഗ് തുടങ്ങിയത്,വരകൊണ്ട്മാത്രംഒന്നും ബൂലോകം വാഴാം എന്ന് കരുതിയതും പോയത്തം..! അങ്ങനെയാണ് കുറിപ്പയറ്റ് തുടങ്ങിയത്,
അഞ്ച് വെച്ചാ പത്ത് പകരം, പകരത്തിന് പകരം,അതാപയറ്റിന്റെ ഒരു രീതി, അതിലും അടിപതറി, നേരം കമ്മി തന്നേ വില്ലന്‍..! ഖുബ്സ് മുട്ടാതെ നോക്കണ്ടേ...പഴയത് പോസ്റ്റ്ണതും
ബോറഡിപ്പിക്കും, വരതന്നെ ആയിക്കോട്ടെ അടുത്തത്.. അങ്ങനെ കുറച്ച് മുമ്പ് തുടങ്ങിമുടങ്ങിയൊരു പോര്‍ട്രൈറ്റ് ഇന്നുച്ചയുറക്കം മാറ്റിവച്ച് തീര്‍ത്ത് ഒരു ഈറന്‍ പെയ്ന്റിങ്ങ് ആയി പോസ്റ്റുകയാണ്..!
അത് കൊണ്ട് അതും തീര്‍ന്നു ഇതുംതീര്‍ന്നു! ..
വണ്‍.....ടൂ.....ത്രീ.......

Monday, February 07, 2011

വരകവിഞ്ഞപ്പോള്‍......


കൌതുകമേറുമൊരു ഓര്‍മ്മച്ചിത്രം
കൌമാരമെന്നില്‍ വാര്‍ത്തിട്ട ഗാത്രം
തട്ടം തലോടി പറത്തുന്ന തെന്നലില്‍
മുട്ടൊളമെത്തും കറുത്തകൂന്തല്‍ !..
ചിറ്റിട്ട കാതിലെ പൂപ്പതി ച്ചോപ്പില്‍
കാറ്റിലാടും പോലെ  *മാസമ്പറ!...
മിന്നെലെറിഞ്ഞു കൊണ്ടാ കഴുത്തില്‍
ഒട്ടിക്കിടക്കുന്നു *കൊരലാരവും!..
ചൊങ്കിലാ മാറത്ത് കാപ്പവന്‍ കോര്‍ത്തതും
ചങ്കേലസ്സും ചേര്‍ന്നതെന്തു ചന്തം!
കെങ്കേമമാണാ കരങ്ങളില്‍ പൊന്‍ വള
കൈവിരലോരോന്നിലും മോതിരം,
അരയിലഴകാര്‍ന്ന് വട്ടം പിടിയ്ക്കുമാ
വെള്ളിയരഞ്ഞാണില്‍ കല്ലൊളിയും,
വെണ്മയോലും വെള്ളക്കാച്ചി തന്‍ കാന്തിയില്‍
അലസമായി അതിലേറെ ആനന്ദമായ്..
ഊര്‍ന്നിറങ്ങുന്നപോല്‍ ചേരാതെ നില്‍ക്കുന്ന
വെള്ളി*ത്തൊരടിനും ശോഭയേറെ..

 -------------------------------------------------------
*മാസം മ്പറ = ചന്ദ്രക്കലയുള്ള  തൂങ്ങുന്ന കര്‍ണ്ണാഭരണം (മാസം പിറ)
*കൊരലാരം = കുരല്‍ഹാരം.
*തൊരട് =  ഒരു അരയാഭരണം
-------------------------------------------------------------




Friday, February 04, 2011

സന്ധ്യാവന്ദനം





സന്ധ്യാവന്ദനം

മിനാരങ്ങൾ കൂമ്പിയ നളിനം കണക്കെ
മണലാഴി അലകളിളക്കാതെ നില്ക്കെ
മഗ് രിബിൻ ചെന്തട്ട മറവിലൊരു വദനം
മശ് രിഖിൽ എഴുവര്‍ണ്ണ മഴവില്‍ കമാനം
മാനം മനോഹരം ചേതോഹരം മനം
മന്നവന്‍ തന്നുടെ മായാവിലാസം


Wednesday, February 02, 2011

പോസ്റ്റാനൊരു പോസ്റ്റ്..!

ഹുസ് നുൽ ജമാൽ

വട്ടുള്ള അറബികൾ
*മാശും തരീഖിലൂ-
ടൊറ്റയ്ക്ക് ഞാനും‌
നടന്നു മൌനം!.

ജപമാല വീശിയോരോന്ന്
കൊറിച്ചവർ
പാറുന്നു കാറിലും
കാറാതെയും.!

*ബക്കാല പലതും
കടന്നു ഞാൻ നോക്കവെ
ബഹളങ്ങളൊക്കെയും
ദൂരെയിപ്പോൾ!

കണ്ടിരു നയനങ്ങള്‍
ഉടലൊരു സത്വം പോൽ
ഇരുകൈയ്യിൽ കീസിലെ
പാമ്പേഴ്സും *ഖുബൂസും
മൂക്കിന്റെ താഴെയാ
ചുണ്ടിൻ *മകാനിലായ്
*അല്കിന്റെ നുരയൊന്നു
വീർത്തു പൊട്ടി
ഹീലിട്ട ഫീലേതുമില്ലാതെ
*കോയീസായ്
മന്ദമായ് എന്തൊരു
ചന്തമാണാനട!
------------------------------------------------------------------------------------------------
*മാശും തരീഖിലൂടെ = നടക്കുന്ന വഴിയിലൂടെ/*ബക്കാല =പലചരക്ക്കട /
*ഖുബൂസും = അറബിറൊട്ടി / *മകാനിലായ് = സ്ഥാനത്തായ് / *അല്കിന്റെ = ച്യുയിംഗത്തിന്റെ
*കോയീസായ് =നന്നായി (പിന്നെ ഞാനൊരു മലയാളിയാ‍ണ്..!)
--------------------------------------------------------------------------------------------------
ജാമ്യാപേക്ഷ.,
       അക്രമാദിത്യന്‍ പതിവുപോലെ മാറാപ്പഴിച്ച്  ഒരുപോസ്റ്റുമിറക്കി ഫൂലോഗം ലച്ചിയമാക്കി നടക്കവെ മൊബൈലിലൊരു സന്ദേശത്തിന്റേ മണിഗീതം , സെല്‍ഫോണിന്റെ സ്ക്രീനിലെ കുഞ്ഞക്ഷരങ്ങള്‍ ഇങ്ങനെ..
 കാലം 1985,
പ്രവാസത്തിന്റെ പരീക്ഷണഘട്ടം,നിക്കാമയും നടക്കാമയുമായ പച്ചപുസ്തകം കരഗതമായിട്ടേയുള്ളു, കൂട്ട്മുറിയാന്മാരായ കുടുംബനാഥരുടേ കുനിഞ്ഞ് കൂടിയുള്ള കത്തെഴുത്ത് രാവുകളില്‍ നാലന്‍ഞ്ച് പേര്‍ വട്ടത്തിലും,നീളത്തിലും വലിച്ച് തള്ളുന്ന നാടന്‍ ബീഡിമുതല്‍ മൂന്നഞ്ച് (നഞ്ച്= വെഷം) വരെയുള്ളബ്രാണ്ട് വൈവിദ്ധ്യങ്ങളുടെ ധൂമശേഖരത്തില്‍ വീര്‍പ്പ് മുട്ടുമ്പോള്‍ എങ്ങിനെ ഞാനും എഴുതാതിരിയ്ക്കും!?. ഞാനും എഴുതി കണ്ണില്‍ കണ്ടതൊക്കെ,ഓലെന്നെ ഒരുവലിക്കാരനുമാക്കി!
അവസാനം വലിനിര്‍ത്താന്‍ വേണ്ടി വരയും വായനയുമൊക്കെ നിര്‍ത്തിയ വീരചരിതം എന്റെ ഭാര്യക്കും മക്കള്‍ക്കും മാത്രമേ അറിയൂ..

       നഗ്നകാലികളുടെ നാട്ടില്‍നിന്നും വന്ന (അന്നൊന്നും എന്റെകാലില്‍ ആരുടെ ലൂനാറ് എന്ന്തീരുമാനിച്ചിട്ടില്ല) എനിയ്ക്ക് ഹൈഹീലേറിയമങ്കയുടെ കീസാപ്പുമായുള്ള ഗമനം കണ്ടപ്പോള്‍ ഹാര്‍ഡ് മനസില്‍  ഓട്ടൊ സേവായ ഒരുചിന്ന ചിത്രം പുകമുറിയില്‍ പൊടിപ്പും തൊങ്ങലും വെച്ച് സംഭവിച്ചതാണുആദ്യം കാണുന്ന മുറിവരികള്‍!!.

        പോസ്റ്റിനെക്കാളും ബല്യ വിവരണം ! കൊളമാക്കണ്ട !  എന്നും പറഞ്ഞ് നല്ലപാതി..
ആറ്മണിച്ചാ‍യയും  വച്ച് പോയത് അറിഞ്ഞില്ല !

         വീടും,നടന്ന് കണ്ടനാടും,നിലമ്പൂരും,പഠിക്കാന്‍ വേണ്ടിക്കണ്ട കൊറച്ച് കോഴിക്കോടുമല്ലാതെ ഈഊരുതെണ്ടാത്തവന്റെ ഭാണ്ഡത്തില്‍ ഇതില്പരം മറ്റെന്തുണ്ടാവാന്‍..!?.

Saturday, January 29, 2011

പച്ചക്കറികൊണ്ടൊരു ഇടക്കാലആശ്വാസം...!!?





ഒരുകൂട്ടാനുള്ള ഒരുക്കത്തിലായിരുന്നു സഹധർമ്മിണി..
സ്വരുക്കൂട്ടിവച്ചത് കണ്ടപ്പോൾ വലിയമോൾക്ക് ഒരുപൂതി,വരച്ചാലോ...?
ഇളയവളും ഒരുങ്ങി...

വരമുട്ടിയ വരയനായൊരു തന്തമനം ഒരു ജെ.എസ്.ഇ.ബി കണക്കേ കോരിത്തരിച്ചു..! കാൻ വാസ് ആവശ്യത്തിനനുസരിച്ച് മുറിക്കുന്നതിനിടെ ഞാൻപറഞ്ഞു.. രണ്ട് മണിക്കൂറിൽ അധികമാവാൻ പാടില്ല!.
ഇത് വെള്ളരിയ്ക്കാപട്ടണമൊന്നുമല്ല ആകെയുള്ളഎക വെള്ളരിക്ക് വേറെ ചുറ്റുപാടുണ്ട്!
എന്നാൽ എന്റെ കാന്‍വാസിൽ ഇപ്പതന്നെ വരച്ചോ എന്നും പറഞ്ഞ് ഇളയവൾ ദൌത്യത്തില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചു..!

നില്ക്കക്കള്ളികൾ മങ്ങിത്തുടങ്ങി! ഒരുകൈ നോക്കാൻ തന്നെ തീരുമാനിച്ചു..!
ബ്രഷെടുത്ത് സടകുടഞ്ഞു! പാലറ്റെടുത്ത് പെയ്ന്റെടുത്ത് പിന്തുണപ്രഖ്യാപിച്ച് വാമഭാഗവും..!
 ഒന്നരമണിക്കൂറ് കൊണ്ട് തന്നെ പെയ്ന്റിങ്  തയാര്‍...! അല്ലറചില്ലറതൊട്ട്തടവലുകൾ മാത്രമേ വേണ്ടൂ ഈ വെള്ളരിയും മാങ്ങയും കത്തിയും പലകയുമൊക്കെ ഇനിമുതൽ കാന്‍വാസിൽ ജീവിക്കും!

വലിയമകൾക്ക് അഭിമാനം !
ഇപ്പാനെപ്പോലെ ഞാനും വരച്ചു!
ചെറിയവൾക്ക് സങ്കടം എനിയ്ക്ക് തന്നെ വരച്ചാൽ മതിയായിരുന്നു!
തായ് മനം ആശ്വാസമരുളി..
നോക്ക് എത്ര നാളുകൾക്ക് ശേഷമാണു ഇപ്പ ഇതുപോലെ വരച്ച് കാണുന്നത്....!!

വല്ല്യപഴക്കമില്ലാത്തതൊന്ന് പോസ്റ്റാന്‍ ഇതെയിപ്പോള്‍ നിര്‍വാഹമുള്ളു..

  കൊല്ലമൊന്ന് കഴിഞ്ഞു ഈകലാപ്രകടനം കഴിഞ്ഞിട്ട്.
പോസ്റ്റുമ്പോൾ ഒരുപുതുമയ്ക്ക്  ഒരു അടിക്കുറിപ്പായിരുന്നു ഉദ്ധേശം, എഴുതി വന്നപ്പോള്‍ ഒരുവെടിക്കുറിപ്പായോഎന്ന് സംശയം..!  ബോറടിപ്പിച്ചെങ്കിൽ സദയം മാപ്പ്...!

Wednesday, January 26, 2011

പരദേശക്കുറിപ്പ്

കിനാക്കള്‍
കുന്നിക്കുരുവിന്‍ കൊച്ചു കിനാക്കള്‍
നിറച്ച നിന്‍ കുറി വന്നപ്പോള്‍
നിറഞ്ഞൊരുള്ളം പിടിച്ചു നിര്‍ത്തി
ഇരുട്ട്യനട്ടഹസിച്ചപ്പോള്‍
പെരുത്ത വേനലതൂറ്റിയ കോട്ട-
പ്പുഴയെന്നുള്ളില്‍ തേഞ്ഞപ്പോള്‍
അമ്പാഴങ്ങേ  അമ്പടി നീയും
അമ്പേ നാടു വെടിഞ്ഞപ്പോള്‍
അമ്പിളിയോലും മധുരപ്പുളിയും
ആവഴി പോയി മറഞ്ഞപ്പോള്‍
ഈമിഴി പെയ്യുന്നയ്യോ കരളും
ഇരുട്ട്യനെപ്പോലലറുന്നു
വരണ്ടു ചങ്കും കോട്ടപ്പുഴപോല്‍
വിരണ്ടു പോയെന്‍ കനവുകളും
കുന്നിക്കുരുവിന്‍ കൊച്ചു കിനാക്കള്‍
നിറച്ച നിന്‍ കുറി വന്നപ്പോള്‍
----------------------------------------
   ഇന്നും  മുറപ്രകാരം പോസ്റ്റേണ്ടുന്ന സുദിനം,മാറാപ്പഴിച്ചു തപ്പി,ഇങ്ങനെയൊന്ന് !...
കൂടുതല്‍ ആലോചിക്കുന്നില്ല ..ഏറ്യാ മൂന്ന് അല്ലങ്കില്‍ നാല് ! നന്ദിപ്രകാശനം, അങ്ങനെ ആകെമൊത്തം ടോട്ടലായിട്ട്  കിട്ടാന്‍ പോകുന്ന അഭിപ്രായങ്ങളുടെ എണ്ണം ഒരുകൈയ്യിലൊതുങ്ങും!..
രണ്ട് കൈയ്യും കൂട്ടിപ്പിടിച്ച് ഞാനെണ്ണും , പത്താകുകയും ചെയ്യും!.
കൂട്ടത്തിലൊരു കൂപ്പുകൈയ്യും!
സ്വാഗതം!..
ഒരിക്കല്‍ കൂടി ഒരുസമര്‍പ്പണം!
അതെ, പരദേശത്തിന്റേ പഴയ പ്രകോപനങ്ങള്‍ , പ്രലോഭനങ്ങള്‍ ,പ്രചോദനങ്ങള്‍!..

   പ്രശാന്തമായ വര്‍ത്തമാനകാല  പകര്‍ത്തെഴുത്തിനു ഇരട്ടി മധുരം തോന്നുന്നു !.
ബിസ്മില്ലാ....





Wednesday, January 19, 2011

പോയത്തം

നിലമ്പൂര്‍ (പാട്ടൂർ)

തിട്ടമായ് ഓര്‍മ്മയുണ്ടിന്നും
പാട്ടൂരിന്റെ ഓര്‍മ്മകള്‍
രാത്രി തോരുമ്പോളെന്നും
തിരക്കിൽ പറന്നമുടിയുമായി
കോലോപാതയിലൂടെ

എത്താറുണ്ടായിരുന്നു ഞാന്‍
വണ്ടിത്താവളത്തിലെത്തിയാല്‍
ഇരുപതു പൈസക്കു വറുത്തകടല
അല്ലങ്കില്‍ മട്ട് നീന്തുന്ന
ഒരു ഗ്ലാസ്സ് വെളുത്ത വെള്ളം

തൊണ്ടയില്‍ പൌരുഷത്തിന്റെ
മുഴയനക്കത്തിനൊപ്പം
മണ്‍കുടത്തില്‍ ചുണ്ണാമ്പ് കൊണ്ട്
കോറിയിട്ട മലയാളം
നാടന്‍ മോരുംവെള്ളം

പച്ചമുളകിന്റെ
 ചതഞ്ഞ പുറം കുപ്പായം
ചുണ്ട് കൊണ്ട് മാത്രം തുപ്പുമ്പോള്‍
ബീഡിക്കറയില്ലായിരുന്നു ചുണ്ടില്‍
ഇടവഴിതാണ്ടി
പതിനെട്ടാം പടിക്കിപ്പുറം
ആട്ട്കല്ലിന്റെതാളത്തിനൊപ്പം
പത്മനാഭ സ്വാമിയുടെ
ഉടല്‍ പകുത്ത  പൂണൂല്‍

നേട്ടമായ്ഓര്‍ക്കാറുണ്ടിന്നും
പാട്ടൂരേ നിന്റെ
നെട്ടോട്ടത്തിന്റെ
മൃദുലസ്പന്ദനങ്ങള്‍

(പാട്ടൂര്‍: പാട്ടുത്സവത്തിനു പ്രശസ്തമായ നിലമ്പൂര്)
-------------------------------------------------------------------------------

പ്രവാസത്തിന്റെ പ്രാരംഭ (പ്രാരാബ്ദ്) കാല സൂക്ഷിപ്പുകളിലൊന്നു കൂടെ
സഹിക്കുക,സഹകരിക്കുക
ഇനിയൊരു വരയാവാം എന്ന് കരുതിയതായിരുന്നു, വരച്ചു സാൻകേതികം
തടസ്സപ്പെടുത്തിയ അതിന്റെ വരവോളം ഈ വറുതിയോട് പൊറുക്കുക!
കവിത + POEM = പോയത്തം

Friday, January 14, 2011

കൌമാരത്തിലൊരു പ്രവാസകാലത്ത്

ക്ലിം..ക്ലിം..
ബൂലോകം ക്ലിക് ചെയ്തു നോക്കി
ആബ്ലോഗിലതാ ഒരു പോസ്റ്റുല്‍ഘാടനം
പേരിങ്ങനെ
കൌമാരത്തിലൊരുപ്രവാസകാലത്ത്     (ഭാഗം-ഒന്ന്)

കൂട്ടുകാരന്‍

കോഴി കൂവുന്നു നേരം പുലരാന്‍
കാകന്‍ കരയുന്നു ഒന്നു കൂടി പുലരുന്നു
പറന്നകലും മ്പോള്‍ ഉദിച്ചുയരുന്നു
ഞാനേകനായിരുന്നിതുവരേ
വന്നിത എന്റെ തോഴന്‍
-----------------------------------------------
അനന്തം അജ്ഞാതം

ഞാനിന്നും കണ്ടൊരു പകല്‍കിനാവ്
ഒരു പാല്‍ കിനിവു പോലെ
ഞാനപ്പോള്‍ ഉറങ്ങുകയായിരുന്നു
പിന്നെ !?.
പുനര്‍ജ്ജനിക്കുന്നൊരു
മരണാനന്തരം.
----------------------------------------------
കളര്‍പ്രഭാതം
ചില്ലുജാലകപ്പരപ്പിലാണെന്റെ
പുലരിതന്‍പുഞ്ചിരികാണുന്നതെന്നും ഞാന്‍
ജാലകത്തില്‍ തൂങ്ങുംതുണിയുടെ വര്‍ണ്ണമാം
വയലറ്റ് പൂശി വന്നെത്തും പ്രഭാതങ്ങള്‍
------------------------------------------------
മനോഹാരിതം

പിറന്ന നാട്ടിലെ പുല്‍മേഞ്ഞ തിട്ടയില്‍
എട്ടടി ത്തോട്ടിനു നിഴലാലൊരു
പാലം തീര്‍ത്തുഞാന്‍
പുലരിതന്‍ ചായമൊലിക്കുമാതോട്ടിലെ
മീനാക്ഷികള്‍ തന്‍ പുഞ്ചിരി
ഹാ ! എത്രസുന്ദരം എന്ത് മനോഹരം
--------------------------------------------
അറബിക്കഥ
സൂക്കിലേക്കേകനായ്
പോക്കു വെയിലിന്‍ തോപ്പും മടക്കി ക്കുത്തി
തിക്കും തിരക്കുമൊലിക്കുമപ്പാതയില്‍
ഹല ഹല മന്ത്രിച്ചുമ്മൂളിയും
ഉച്ചത്തിലോതിയും പ്രാഗിയും
തലവെട്ട് കവലയും
താണ്ടി ഞാന്‍ സൂക്ഷിച്ച്
കാണാത്തൊരാ തല ചതയുന്നു  കണ്ണുകള്‍
‌കൃഷ്ണമണികളിമകള്‍ പുരികങ്ങളോരോന്നു
മരയുന്നു, രചക്രമുരുളുന്നു
ഞൊടിയിട ഞെട്ടിഞാനെന്‍ തലയൊന്നു തപ്പി
ഉടനെയെന്‍ ചിത്തത്തിലൊരു മിന്നല്‍ പിണര്‍
ഇല്ലഞാനില്ലിനി സൂക്കിന്‍ വിഴുപ്പുകള്‍
തല്ലിച്ചതക്കട്ടെ എന്റെ തലഞാനിനി
വൈവിദ്ധ്യം ചീഞ്ഞൊലിക്കുമീ വീഥിയില്‍
വൈരുദ്ധ്യ ഗഗന്ധ മറിഞ്ഞു ഞാനിന്നു
-------------------------------------------------------

അന്നൊക്കെ (1980-കള്‍)  ആഴ്ച്കയില്‍ രണ്ട് ഗുസ്തിയും ,വല്ലപ്പോഴും ചില പെട്ടികെട്ട് മഹോത്സവങ്ങളും
ഒക്കെ ഒരുകൊണ്ടാട്ടം തന്നെയായിരുന്നു,
കാത്തിരുന്നു ആഘോഷിക്കുമായിരുന്നു !!..
അന്ന് എഴുത്ത് അത്യാവശ്യം തന്നെയായിരുന്നു,കത്ത് വന്നാലും വന്നില്ലെങ്കിലും,കിട്ടിയതും കിട്ടാത്തതും, കാത്തിരിപ്പിനൊടുവില്‍ ആരായലും എഴുതിപ്പോകും,
 നേരക്കമ്മിയും ആശയപ്പട്ടിണിയും പോസ്റ്റ് നോവിനു ആക്കം കൂട്ടി
വരച്ചിട്ടും എത്തുന്നില്ല,അങ്ങിനെയാണു ഈഒരു ഉപായം ഉരുത്തിരിഞ്ഞതു
പഴയകാലപ്രവാസത്തിന്റെ ബാക്കി ബുക്കുകള്‍ നാലഞ്ചെണ്ണം കിട്ടി പഴയ എക്കോലാക്കില്‍
നാട്ടിലെ തട്ടുമ്പുറത്ത് തേടും പോസ്റ്റൊന്നിതാ കിടപ്പൂ തേഞ്ഞൊരെന്‍ കാലില്‍ പിണഞ്ഞ്...
പോസ്റ്റില്ലാതെ തരിശാവേണ്ട പുഞ്ചപ്പാടം ചിതലെടുക്കുന്ന ശേഖരത്തിനൊരു പകര്‍ത്തി എഴുത്തും
അതു വഴി ഒരു ഉയിര്‍ത്തെഴുന്നേല്പും തരപ്പെട്ടെങ്കില്‍ എന്ന് അത്യാഗ്രഹിച്ചു(ബ്ലോഗത്തരം) കൊണ്ട്
ബൂലോകത്തിനു സമര്‍പ്പിക്കുന്നു
ക്ലിം...ക്ലിം...

പെയ്യാത്തമഴ മനസ്സില്‍ വര്‍ഷിച്ചപ്പോള്‍

പെയ്യാത്തമഴ മനസ്സില്‍ വര്‍ഷിച്ചപ്പോള്‍
വര്‍ഷം വിതറിയ മേഘങ്ങളേ
സഹര്‍ഷം വിതുമ്പിയ മോഹങ്ങളെ
വിണ്ണിന്റെ മോഹം ശമിച്ചോ
മണ്ണിന്റെ ദാഹം ക്ഷയിച്ചോ
കണ്ണിന്റെ മോഹം ശമിച്ചു
മനസ്സിന്റെ ദാഹം തഴച്ചു
വര്‍ഷം വിതറുന്ന മേഘങ്ങളേ
സഹര്‍ഷം വിതുമ്പുന്ന മോഹങ്ങളെ

മാറാപ്പില്‍ ഉണ്ടായിരുന്നത് !

നീലമുറി 1986
ഏപ്രില്‍ 28 വ്യാഴം
മഹത്തായ മാസത്തിന്റെ ഔദാര്യമാണീ മദ്ധ്യാഹ്ന മയക്കം,ഈകട്ടിലീ ഭിത്തി ചേര്‍ത്തിട്ടത് ഈയുള്ളവന്റെ ശീലക്കേട് തന്നെയായിരുന്നു, ഏ.സി അതൊരിക്കലും ഞങ്ങള്‍ ഗള്‍ഫ് കാര്‍ക്ക് ഒരാഡംബരമല്ല സ്നേഹിതാ.ഈജാലകത്തിലൂടെ പുറത്തേക്ക് നോക്കിയാല്‍ കാണുന്ന ഉഷ്ണകാലസൂര്യന്റെ തീഷ്ണമായ ചൂടും വെളിച്ചവും നരകചിന്തയുടെ വിഹ്വലതകളോളം എത്തിനില്‍ക്കുകയാണു.
നിന്റെ കത്ത് !.
പഞ്ചേന്ദ്രിയങ്ങളെ പോലും നിഗ്രഹിച്ച സ്വപ്നസമാനമായ ഈഅറബിനഗരത്തിലെ തടവുകാരനു(എണ്‍പതുകളിലെ പ്രവാസി)അതൊരുകവിള്‍ പീയൂഷമായിരുന്നു !.
ക്ഷേമം, അതൂഹിച്ചതായിരുന്നു അതെന്റെ പ്രാര്‍ത്തനയുടെ നിറമല്ലേ !?.
സര്‍വ്വാസര്‍വ്വങ്ങളുടെ രക്ഷകനു.സ്തുതികള്‍ ഒന്നല്ല ഒട്ടനവധിയാണു
പൂര്‍വ്വകാലം അറിയാതിഴഞ്ഞെത്തുകയായി, ആസൌഹ്ര്ദത്തിന്റെ സാന്ദ്രത ,
എന്തെഴുതണമെന്നല്ല,എന്തൊക്കെ എഴുതണമെന്നാണു , ആവെമ്പലില്‍ ഒക്കെ മറക്കുന്നു.
സ്നേഹിതാ , ഒരൊറ്റമറുപടി, എന്നും വരും,അതെപ്പോഴുമാവാം, ഇന്ന് അല്ലെങ്കില്‍ നാളെ അവസാനംചിലമ്പിച്ച മനസ്സിന്റെ തേങ്ങലാവാം ,ഇടറിയ മൊഴിയില്‍ ഞാന്‍പറയുന്നുണ്ട്
ഞാന്‍ വരും ,ഒരിക്കല്‍ കൂടിനമുക്കവിടെ ഒന്നിച്ചിരിക്കണം
ഒരുപാടാകുവോളം ഒരുപാടു പറയണം!.
ഇനിയും എഴുതാനായെങ്കില്‍
....................................................................................................................

മക്കള്‍ രണ്ട്പേരും പുതുവര്‍ഷത്തില്‍ സ്വന്തമായി ബ്ലോഗ് തുടങ്ങി,(http://www.risamaarifa.blogspot.com/)
(http://www.risamajumana.blogspot.com/) കാരണം മറ്റൊന്നുമല്ല.വരച്ചതൊക്കെ അവരും കമന്റ് പുഞ്ചക്കാരനും(കമന്റ്സ് എന്നുപറയാന്‍ അഞ്ചാറെണ്ണമുള്ളുവെങ്കിലും) ഞാനാണങ്കില്‍ വരച്ചതൊന്നും
ഒരുഫോട്ടോകൂടി എടുത്തുസൂക്ഷിക്കാന്‍ പറ്റിയില്ല,അങ്ങിനെയാണു ഇങ്ങിനെ ഒരുബുദ് ധി തോന്നിയത്,കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ കൊണ്ടുവന്ന പഴയ കാലസൂക്ഷിപ്പുകളില്‍ പെട്ട എന്റെകുത്തികുറിപ്പുകളും.അയക്കാത്ത കുറെകത്തുകളും ,
ഏതായാലും ബ്ലോഗുണ്ട് ,പോസ്റ്റാം എന്ന്കരുതി.ബുക്കൊക്കെയാണങ്കില്‍ പൂപ്പ് കേറി അവ്യക്തമായിത്തുടങ്ങി. പൂത്ത്പോകണ്ട പോസ്റ്റിക്കളയാം എന്ന് തീരുമനിച്ചതങ്ങനെയാണു
ഞാനൊരുപരസ്യക്കാരനായത് കൊണ്ട് മക്കളുടെ ബ്ലോഗിനു സൂത്രത്തില്‍ ഒരു പരസ്യവുമാകും
ഏത്...